New Site

Sunday, June 26, 2011

സീതയാവാന്‍ നയന്‍താര വ്രതത്തില്‍

ഇപ്പോള്‍ നയന്‍താര കരാറില്‍ ഒപ്പുവച്ചിരിക്കുന്ന ഏക ചിത്രം ഇതാണ്. ഇതൊരു പക്ഷേ നയന്‍സ് അഭിനയിക്കുന്ന അവസാനത്തെ സിനിമയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂലൈ അവസാനത്തോടെ നയന്‍സ്-പ്രഭുദേവ കല്യാണം നടക്കുമെന്നും അതോടെ നയന്‍താര അഭിനയം നിര്‍ത്തുമെന്നുമാണ് സൂചന.

അവസാന ചിത്രമായതുകൊണ്ട് അത് ഏറ്റവും മികച്ചതാക്കണമെന്ന വാശിയിലാണത്രേ താരം. തന്റെ സീതാദേവിയെന്ന കഥാപാത്രത്തെ എല്ലാ പൂര്‍ണതയോടും കൂടി അവതരിപ്പിക്കാന്‍ നയന്‍താര സ്വന്തം ജീവിതരീതിയില്‍ത്തന്നെ മാറ്റം വരുത്തിയിരിക്കുകയാണ്.

മത്സ്യമാംസാദികളെല്ലാം പൂര്‍ണമായി ഉപേക്ഷിച്ച നയന്‍താര കാമുകനായ പ്രഭുദേവയെപ്പോലും കാണാന്‍ കൂട്ടാക്കുന്നില്ലത്രേ. വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മാത്രമാണ് താരം കഴിയ്ക്കുന്നത്. മാധ്യമങ്ങളെ കാണുന്നില്ല.

ഹൈദരാബാദിലെ ലൊക്കേഷനില്‍ അടങ്ങിയൊതുങ്ങി ഒരു ഉത്തമ സ്ത്രീയെന്ന വിധത്തില്‍ കഴിയുകയാണത്രേ താരം. ഷൂട്ടിങ് കഴിഞ്ഞാലും ഷോപ്പിങും കറക്കവുമൊന്നുമില്ല സദാ നേരവും ശ്രീരാമപത്‌നിയായ സീതാ ദേവിയെ മനസ്സിലേയ്ക്ക് ആവാഹിക്കാനുള്ള ശ്രമമാണ്.

Thursday, June 23, 2011

നിങ്ങളില്ലാതെ എനിക്കെന്തു ഓണം?


Pranayam

ലാലേട്ടന്‍ ചിത്രങ്ങള്‍ ഇല്ലാതെ ഓണം ആഘോഷിക്കേണ്ടി വരും എന്ന് കരുതിയ മലയാളികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. ഒരു കിടിലന്‍ ഓണ സമ്മാനവുമായി ലലെട്ടന്വ്‍ വരുന്നു.

ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'പ്രണയം' ഈ ഓണത്തിന് റിലീസ് ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൂട്ടിങ് നീണ്ടുപോകുന്ന കാസനോവയും സത്യന്‍ അന്തിക്കാടിന്റെ ചിത്രവും ഓണത്തിന് മുമ്പ് തീരില്ലെന്ന് ഉറപ്പായതോടെ ഇത്തവണത്തെ ഓണത്തിന് ലാല്‍ ചിത്രമുണ്ടാവില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത് ലാല്‍ ആരാധകരെയും സിനിമാവിപണിയേയും ഏറെ നിരാശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പുതിയ സൂചനകളനുസരിച്ച് സെപ്റ്റംബര്‍ 7ന് പ്രണയം തിയറ്ററുകളില്‍ ചാര്‍ട്ട് ചെയ്തിരിയ്ക്കുകയാണ്.

അനുപം ഖേറും ജയപ്രദയും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ ഷൂട്ടിങ് അതിവേഗത്തില്‍ പുരോഗമിയ്ക്കുകയാണ്. മലയാള സിനിമ കണ്ട പ്രണയസിനിമകളില്‍ നിന്ന് വേറിട്ടൊരു സിനിമ അവതരിപ്പിയ്ക്കാനാണ് സംവിധാ3യകനായ ശ്രമം.

മാക്‌സ് ലാബ് റിലീസ് ചെയ്യുന്ന പ്രണയം മമ്മൂട്ടിയുടേതടക്കമുള്ള വമ്പന്‍ സിനിമകളുമായിട്ടായിരിക്കും ഏറ്റുമുട്ടുക.


Monday, June 20, 2011

മലയാള സിനിമ 2010 - 2011 ( ഒരു താത്വിക അവലോകനം )


തിരുശേഷിപ്പ് പോലും അവശേഷിപ്പിക്കാതെ പഞ്ചസാരഒഴിച്ച് കത്തിച്ചുകളയേണ്ട 2010ൽ ഇറങ്ങിയ മലയാളത്തിലെ വിഡ്ഡി സിനിമകൾ.
1.Happy Husbands (ചില മണ്ടൻ എൽ.കെ.ജി പിള്ളാർക്ക് ഇഷ്ടപെട്ടേക്കും ).

2.Drona 2010 ( നീല ബി.എംഡബ്ലിയു കൂപ് കൊള്ളാം.)

3.Senior Mandrake ( ആ പഴയ നല്ല സിനിമയിലെ സീൻസ് കണ്ടാൽ ഇനി ചിരി വരില്ലല്ലോ എന്നോർക്കുമ്പോഴാ.)

4.Aagathan (പ്രതികാരം.....അതല്ലേ എല്ലാം..പക്ഷേ പ്രതികാരം പ്രേക്ഷകരോടായിപ്പോയി... )

5.ചെറിയ കള്ളനും വലിയ പോലീസും ( എവിടെയോ കണ്ടതായി അവ്യക്തമായി ഓർക്കുന്നു.. )

6.In Ghost House Inn ( വയസ്സന്മാരായ കോമഡി ചെറുപ്പക്കാർ )

7.പ്രമാണി ( ക്ലൈമാക്സിൽ സിദ്ധിക്ക് ചതിക്കും എന്ന് ടോറന്റ്  ഡൌൺലോഡീങ്ങ് 50% ആ‍യപ്പോഴെ എനിക്ക് തോന്നി ).

8.April Fool (ഏഷ്യാനെറ്റിലെ ഒക്കെ കോമഡി സീരിയലുകളാണ് ഭേദമെന്ന് തോന്നുന്നു ).
9.Thanthonni ( ദുഫായ്, അതോലോകം, തോക്ക്, വെടി, ബ്ലൂടുത്ത് ഹാൻസ്ഫ്രീ സെറ്റ് ചെവിയിൽ..എങ്കിലും കാണുന്നവനെ സുഖിപ്പിച്ച് എടുത്തിട്ടുണ്ട്..തമ്മിൽ ഭേദം...  )
10.പോക്കിരിരാജ (ഭയാനകം..വേറെ ഒന്നും പറയാനില്ല. )

11.Ringtone ( തീവ്രവാദം പ്രമേയമാക്കിയ ആദ്യ മലയാള ചിത്രം.സുരേഷ് ഗോപി പോലീസുകാരനാകുന്ന രണ്ടാമത്തെ ചിത്രം..സായ്കുമാർ വില്ലനാകുന്ന മൂന്നാമത്തെ ചിത്രം..അങ്ങനെ അങ്ങനെ.... )

12.Nallavan (ജയസൂര്യ ആയത് കൊണ്ട് ക്ഷമിക്കാം.. )

13.Sakudumbam Shyamala ( സ്ഫടികത്തിലെ, തലയണമന്ത്രത്തിലെ ഉർവ്വശിയോട് തോന്നിയ 
 ആ സ്നേഹം പോയിക്കിട്ടി )

14.തസ്ക്കര ലഹള ( ഇതിൽ മൊത്തമഭിനയിച്ച സ്ത്രീകളുടെ എണ്ണം ക്യത്യായി പറയുന്നവർക്ക് സ്പോട്ടിൽ ദാണ്ടെ എന്റെ മൂന്നരപ്പവന്റെ മാല സമ്മാനം. )

15.യക്ഷിയും ഞാനും ( തമ്മിൽ ഭേദം വിനയൻ തന്നെ.. )

16.  9 KK Road ( ടൊറന്റിനു വേണ്ടി നിർമ്മിച്ച ആദ്യ മലയാളം ചിത്രം... )

17.ഒരിടത്തൊരു പോസ്റ്റ്മാൻ ( കുഞ്ചാക്കോബോബനും തീവ്രവാദിയും പിന്നെ കുറച്ച് സീഡുകളും പീറുകളും ഇതൊക്കെ കാണുന്ന കൊറേ പീറകളും... )

18.കാര്യസ്ഥൻ ( യൌവ്വനത്തിൽ നാട് വിട്ട് പോകുന്ന ഇത്രയും ചതിക്കപ്പെട്ട മലയാളികളെ ഉൾക്കൊള്ളാൻ തമിഴ്നാട്ടിൽ സ്ഥലമുണ്ടല്ലോ... വ്വോ...ല്ലേ.. )

19.Again Kasargod Khader Bhai (ആലുമ്മൂടൻ നേരത്തെ മരിച്ചത് നന്നായി...ഇല്ലേ പുള്ളിക്ക് ഇത് കണ്ട് ഹാർട്ടറ്റാക് വന്നേനെ )

20.Kandahar ( എനിക്കിപ്പോഴും സംശയം....അങ്ങോർക്ക് ശരിക്കും പണ്ട് പട്ടാളത്തിൽ അരിവയ്പ്പെങ്കിലും ഉണ്ടായിരുന്നോ.. )

21.Tournament ( ഇംഗ്ലീഷ് പടങ്ങൾ കണ്ട് ആവേശം കയറുവാണേ....ഇങ്ങനെ കയറണം )
23.Penpattanam ( വൺ ലൈൻ കഥ കൊള്ളാം...പക്ഷേ തിരക്കഥ ഒട്ടും പോര.. )
25. Four Friends ( ഈ സീരിയൽ സംവിധായകന്റെ അറിവിൽ ലോകത്ത് ഒരു വിദേശ രാജ്യമേ ഉള്ളൂ.. ..അതാണ് മലേഷ്യ..ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് മലേഷ്യേലാണ് മലേഷ്യേലാണ് എന്നാണ് ലൈൻ.....തമിഴിലെ ഗജിനി സിനിമയിൽ സൂര്യ വരുന്നത് പോലാ ജയറാമിന്റെ ഇണ്ട്രോഡക്ഷൻ....555ന്റെ പാക്കറ്റിൽ കാജാബീഡി ഇട്ടപോലെ നല്ല ചേർച്ച ഉണ്ടായിരുന്നു...  )
 2011-ലെ സമാനമായ ക്ലാസിക്കുകൾ:

1. കുടുംബശ്രീ ട്രാവൽസ് ( ഹോ...തീവറവാദികളൂടെ പുത്തി ഒക്കെ കണ്ട്   നമ്മള് ചിരിച്ച് ചിരിച്ച്.... )

2. August 15 ( ഷാജികൈലാസ് ഇപ്പോൾ ഒരു പുതുമുഖസംവിധായകന്റെ നിലവാരത്തിലൊക്കെ എത്തിയിട്ടുണ്ട്..ഇനി നന്നാകും എന്ന് പ്രതീക്ഷിക്കുന്നു....പക്ഷേ നായകനെ കടത്തിവെട്ടുന്ന വില്ലനായിരുന്നു പാർട്ട്-1ൽ എന്നദ്ദേഹം മറന്ന് പോയി  )

3. Chinatown ( ഹാങ്ങോവർ സിനിമ നേരത്തെ കണ്ടത് കൊണ്ട് കഥ മനസ്സിലായി.എന്നാലും സായ്പന്മാര് പോലും വെള്ളമടിച്ച് വീലായി  പെങ്ങളെ പോയി കെട്ടില്ല..ദിലീപിന്റെ കോമഡി ഈവിധം തുടർന്നാൽ അദ്ദേഹത്തിന് നല്ലരീതിയിൽ സഹതാപതരംഗം കിട്ടും..ജയറാമിന് ഈ ഒറ്റ ഭാവമേ ഉള്ളോ....ഒരു ജാതി മൈക്കുണാപ്പൻ ഫെയ്സ്....ആ പഴയ നാട്ടിൻ പുറത്തുകാരന്റെ ലുക്കൊക്കെ എവിടെ പോയോ ആവോ....പിങ്ക്പാന്തർ കാർട്ടൂൺസ് പോലും ഈ സിനിമയേക്കാൾ യുക്തിഭദ്രമാണ്.)
4.പയ്യൻസ് ( ജയസൂര്യയുടെ പടം പൊട്ടിയാൽ അതൊക്കെ ഒരു വാർത്തയാണോ )
5.അൻവർ( ന്യൂന  പക്ഷ അവഹേളനം  , സ്ലോ മോഷന്‍, രക്ത ചൊരിച്ചില്‍, എല്ലാം കൂടെ മലയാള സിനിമയോട് അമല്‍ നീരദ് ചെയ്ത വന്‍ ദ്രോഹം)
അടിച്ച് ഓഫായി ബോധമില്ലാത്ത അവസ്ഥയിൽ സഹിച്ച് കാണാനാകുന്നവ.
1.Bodyguard (.....ല്ലിരിക്കണ ചെക്കൻ നോക്കണതാരെയാണോ..എന്നെയാണോ അതോ നിന്നെയാണോ..അവളെയാണോ അതോ ഇവളെയാണോ....ആ പോർഷൻസ് ഒക്കെ എനിക്കിഷ്ടായി.... )
2.കഥ തുടരുന്നു ( പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിന്റെ സംവിധായകൻ കണ്ടാൽ മിനിമം ഒരു ഓസ്കാറെങ്കിലും സത്യൻ അന്തിക്കാടിന് ലഭിക്കാനും  ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. ) 
3.Pappy Appacha ( മൊത്തത്തിൽ തരക്കേടില്ല..പക്ഷേ ദിലീപ് പലയിടത്തും ഓവറാ ആക്ട് പണ്ണറുത്... )

4.Apoorvaragam  ( ആവറേജ്..നോട്ട്ബാഡ്..ആ പെണ്ണ് പോര....അവൾക്കുണ്ടോ നമ്മടെ പഴയ മഞ്ജുവാര്യരുടെ ആ ശ്രീത്വവും കാജൽ അഗർവാളിന്റെ തീക്ഷ്ണസൌന്ദര്യവും ഒക്കെ..
ഷീ ഈസ് ജസ്റ്റ് എ ഗേൾ..പിന്നെ റിതു എന്ന പൊട്ടപ്പടത്തിൽ കാണിച്ച ‘അഭിനയ‘ മികവ് വീണ്ടും തെളിയിക്കുന്നു ആ നായകന്മാർ...)

5. The Thriller ( സുരേഷ് ഗോപി എങ്ങനേലും 10 തീവറവാദികളെ പിടിച്ച് ജീവിച്ചോട്ടെന്ന് വച്ചാൽ ഇവൻ സമ്മതിക്കില്ലല്ലോ...പടം തീരെ മോശം..എങ്കിലും അറ്റംപിടിച്ച് സഹിക്കാം. )

6. Mummy & Me ( പടം നല്ല ഉഗ്രൻ ...ബോറ്.....പക്ഷേ അതിൽ ചിതറിക്കിടക്കുന്ന ഒരു സോഷ്യൽ കമിറ്റഡ് മെസേജുണ്ട്...കേരളത്തിലെ സാമൂഹികസാഹചര്യങ്ങളിൽ ഒരു പെൺകുട്ടി പെട്ട് പോയേക്കാവുന്ന ചതിക്കുഴികളെപ്പറ്റിയുള്ള ചെറിയ ഒരു സൂചന...മൊബൈലും നെറ്റും തുറന്ന് തരുന്ന സ്വാതന്ത്ര്ര്യമുള്ള ലോകത്തിന്റെ കെണികൾ അറിയാതെ പോകുന്നവർ...കേരളം യൂറോപ്പോ നോർത്തമേരിക്കയോ ഒന്നും അല്ലാത്തിടത്തോളം പെണ്ണിന് മാത്രം ഉള്ളതാണ് ഈ മാനം എന്ന സംഭവം).
പ്രതീക്ഷയുള്ള, മികച്ച സിനിമകൾ:
1.Janakan ( കണ്ടിരിക്കാം അത്ര മാത്രം ....) 
2.Oru Naal Varum ( കേരള സാമുഹിക വ്യവസ്ഥയിലേക്ക് ശ്രദ്ധ തിരിക്കുന്നു ..... ) 
3. Best Actor  ( മാർട്ടിൻ പ്രക്കാട്ട് മിടുക്കനാ ..ആങ്കുട്ടി...മലയാളത്തിലെ പുംഗന്മാർ പറ്റുമെങ്കിൽ രാവിലെയും വൈകിട്ടും ഇദ്ദേഹത്തിന്റെടുത്ത് ഒന്ന് ട്യൂഷന് പോട്ടെ..) 
3.കോക്ടെയ്ല് ( ഒരു ഇംഗ്ലീഷ് ത്രില്ലർ പോലെ..തരക്കേടില്ലാതെ എടുത്തിട്ടുണ്ട്...നല്ല സിനിമ.... )

4.പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയിന്റ്‌ പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയിന്റ്‌  ( നുമ്മടെ രഞ്ജിത്തല്ലേ... പടം എരമ്പി... )

5.എൽസമ്മ എന്ന ആൺകുട്ടി ( നല്ല ചിത്രം...ഒഴുക്കോടെ എടുത്തിരിക്കുന്നു...ചങ്കൂറ്റമുള്ള ക്ലിഷേ മലയാളി പെണ്ണെന്നാൽ കൈയ്യിൽ വെട്ടുകത്തി വേണമെന്നില്ല..മാത്യഭൂമി ആയാലും മതി )

6.ശിക്കാർ ( ക്ലൈമാക്സിലുൾപെടെ  ചില പാളിച്ചകൾ ഉണ്ട്...എന്നിരുന്നാലും വർഗ്ഗത്തിന്റെയും വാസ്തവത്തിന്റേയും അമ്മക്കിളിക്കൂടിന്റേയും സംവിധായകൻ പേര് കളഞ്ഞില്ല...പുതിയ പ്രമേയം തന്നെ...ഇന്ത്യയിലെ ഒരു സാമൂഹ്യപ്രശ്നം കൂടെ ചെറുതായി സൂചിപ്പിച്ചു..ലാലേട്ടന് ചേർന്ന റോൾ...  )

7.ആത്മകഥ ( മനോഹരമായ ഒരു സിനിമ..കൈയ്യടക്കമുള്ള തിരക്കഥ സംവിധാനം...നർമ്മവും കൌമാരപ്രണയവും എല്ലാം കറക്ട് മിക്സിങ്ങ്...ജഗതിയുടെയും ശ്രീനിവാസന്റെയും അഭിനയ മികവ് തെളിഞ്ഞ് കാണാം )

8.മലർവാടി ആർട്ട്സ്‌ ക്ലബ്ബ് ( പ്രതീക്ഷിച്ച മേളമില്ലാത്ത ക്ലൈമാക്സ്..നായികയുടെ വീട്ടിൽ ചെന്ന് പൈങ്കിളി ഡയലൊഗടിക്കുന്ന കർമ്മധീരനായ നായകൻ...തുടങ്ങിയ ചെറിയ പാളിച്ചകൾ ഒഴിവാക്കിയാൽ നല്ല ചിത്രം...നാട്ടിൻപുറത്തെ വെള്ളമടിയും പോക്രിത്തരങ്ങളും ഒക്കെയായി ഒരു നല്ല സിനിമ എന്നതിനേക്കാളുപരി നല്ല അറ്റമ്പ്റ്റ്.. )

9.T D Dasan Std VI B ( ദാസൻകുട്ടിയുടെ അഭിനയമാണ് എടുത്ത് പറയേണ്ടത്...മഷി നിറച്ച ഹീറോപ്പേനയും ഒക്കെ  സംഭവങ്ങളാകുന്ന നിഷ്കളങ്കമായ നാട്ടിൻപുറങ്ങൾ ഇന്നും ഉണ്ടാകുമായിരിക്കും..പലവട്ടം കണ്ടു..നല്ല സിനിമ...ശ്വേതാമേനോൻ ചെയ്ത നല്ലൊരു റോളൂം..  )

10. ആര്യ-2 ( മലയാളമല്ല.തെലുഗു..കാജൽ അഗർവാൾ ചിത്രം..കേരളത്തിൽ റിലീസ്ഡ് അസ് മലയാളം ഡബ്ബിങ്ങ്....   )
2011ലെ നല്ല സിനിമകൾ

11. Traffic : ( പൊളപ്പൻ പടം...ഇത്ര പ്രശസ്തരായ കാസ്റ്റ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആരും  അറിയാതെ പോയെനെ.. )

12. Makeup Man  ( നഷ്ടബോധമില്ലാതെ കണ്ടിരിയ്ക്കാവുന്ന സിനിമ... )

13. ഉറുമി ( വ്യത്യസ്ഥമായ തിരക്കഥയും സംഭാഷണങ്ങളും...ഫോർമാലിറ്റിയുടെ അൺസഹിക്കബിൾ  സംഭാഷണശകലങ്ങളില്ല... സന്തോഷ്ശിവന്റെ സ്ഥിരം ബോറ് ക്യാമറ ഒഴിച്ചാൽ നല്ല ഉഗ്രൻ പടം....ഇനി ഇതിനെ വലിച്ചുകീറി ഒട്ടോപ്സി നടത്താനുന്നുമില്ല...പടം കിടിലമാണ്.. )

14.മാണിക്യക്കല്ല് ( ഏതോ ചില പഴയ  മലയാളം നാട്ടിൻപുറത്തെ സിനിമകളുടെ ഓർമ്മകൾ വരും കാണൂമ്പോൾ.നല്ല സിനിമ...കാണേണ്ട പടം....സോ സിമ്പിൾ....)
15. Christian Brothers: (thakarppan)

*മേരിക്കൊണ്ടൊരു കുഞ്ഞാട്, അർജ്ജുനൻ സാക്ഷി,  തുടങ്ങിയവയ്ക്കുള്ള വകുപ്പ് കിട്ടാത്തതിനാൽ കാണാൻ കഴിഞ്ഞിട്ടില്ല്ല..:)
 

Sunday, June 19, 2011

ശ്വേത മേനോന്‍ വിവാഹിതയായി

ആരും ഞെട്ടരുത് 
ഒരു കാര്യം സിമ്പിള്‍ ആയങ്ങു  പറയാം  നടി ശ്വേത മേനോന്‍ വിവാഹിതയായി. ശനിയാഴ്ച പത്തരയോടെ വളാഞ്ചേരിയില്‍ അമ്മയുടെ തറവാട്ടുവീട്ടില്‍ വച്ചായിരുന്നു ശ്വേതയും മുംബൈയില്‍ ജോലിചെയ്യുന്ന ശ്രീവത്സന്‍ മേനോനുമായുള്ള വിവാഹം.

വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയ പന്തലില്‍ ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. ചലച്ചിത്രരംഗത്തുനിന്നും നടി മംമ്ത മോഹന്‍ദാസ് മാത്രമാണ് വിവാഹത്തിന് എത്തിയത്.

സുഹൃത്തുക്കള്‍ക്കും സിനിമാമേഖലയില്‍ നിന്നുള്ളവര്‍ക്കുമായി പിന്നീട് കൊച്ചിയില്‍ വിരുന്നൊരുക്കും. ശ്രീവത്സന്‍ മേനോനും ശ്വേതയും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റാണ്് ശ്രീവത്സന്‍ മേനോന്‍ ഇപ്പോള്‍. മഹാകവി വള്ളത്തോളിന്റെ കൊച്ചുമകന്‍ കൂടിയാണ് ഇദ്ദേഹം.











ഷീലയുടെ അമ്മുക്കുട്ടിയമ്മ

അഭിനയചാതുരിയുടെ മാനറിസങ്ങള്‍ മാറിമാറിവരുന്നത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ഷീല പുതിയ തലമുറയിലെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നത്. മനസ്സിനക്കരെ എന്ന സത്യന്‍ ചിത്രത്തിലൂടെയാണ് ഷീലാമ്മ തിരിച്ചെത്തിയത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അജയന്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായ അമ്മുക്കുട്ടിയമ്മയായ് ഇവരെത്തുമ്പോള്‍ അതേ ഒറിജിനാലിറ്റിതന്നെയാണ് മലയാളികള്‍ പ്രതീക്ഷിക്കുക. അഭിനയചക്രവര്‍ത്തിയായ ലാലും ഇക്കാര്യത്തില്‍ എന്നേ സ്വയം തെളിയിച്ചുകഴിഞ്ഞ ഷീലാമ്മയും ഒന്നിയ്ക്കുമ്പോള്‍ പുതിയ രസതന്ത്രങ്ങള്‍ രൂപപ്പെടുമെന്നതില്‍ സംശയം വേണ്ട.

മഹാനഗരങ്ങളില്‍ മാറിമാറിക്കുടിയേറിയെങ്കിലും നാട്ടിന്‍പുറത്തിന്റെ നന്മകള്‍ അജയനെന്ന മനുഷ്യനെ സ്വന്തം നാട്ടിലെത്തിക്കുകയാണ്. സ്വീകരിക്കാന്‍ അമ്മ, പിന്നെ ചെത്തുകാരന്‍ മണിയന്‍, തേങ്ങാക്കച്ചവടക്കാരന്‍ മത്തായി, എസ്‌ഐ ബാലചന്ദ്രന്‍, സുനന്ദ ഇങ്ങനെ നനവൂറുന്ന മനസ്സുള്ള കുറേ കഥാപാത്രങ്ങള്‍. ഇവരെല്ലാമാണ് സത്യന്‍ ചിത്രത്തിലുള്ളത്.

പതിവുപോലെതന്നെ കുടുംബജീവിതത്തിന്റെ താളം, ഗ്രാമത്തിന്റെ നിഷ്‌കളങ്കത, ഇതൊക്കെതന്നെയാണ് സത്യന്റെ പുതിയ ചിത്രത്തിലെയും ബിംബങ്ങള്‍.

ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല, ഗ്രാമഭംഗി കൈവിട്ടുപോകാത്ത ഒറ്റപ്പാലത്ത് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. ആശീര്‍വാദ് സിനിമാസിന്റെ മാക്‌സ് ലാബ് നിര്‍മ്മാണവും വിതരണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഇളയരാജയാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം വേണുവാണ്.

Monday, June 13, 2011

Charmi Wallpapers

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress


Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Add caption

Hot Charmi the Glamor of South Indian Actress

Hot Charmi I Saree the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress

Hot Charmi the Glamor of South Indian Actress 

South Indian Actress Charmi Wallpapers

Thursday, June 9, 2011

TeZ മോഹന്‍ലാല്‍ പ്രിയന്‍ ഓണ്‍ ഹിന്ദി










മലയാളത്തിനു നല്ല സിനിമകള്‍ മാത്രം സംമാനിച്ചവരന് ലാല്‍-പ്രിയന്‍ കൂട്ടുകെട്ട്.  TEZ എന്നാ പുതിയ ബോളിവുഡ് സിനിമയിലൂടെ ഇരുവരും വെന്ന്ടും ഒന്നിക്കുമ്പോഴുണ്ടാകുന്ന  മാജിക്‌ കണ്ടു തന്നെ അറിയണം. ലാലേട്ടന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ ശിവ മേനോന്‍ എന്നാ പോലീസെ ഓഫീസര്‍ യാണ് ലാലേട്ടന്‍ അവതരിക്കുന്നത്, വെറും പോലീസെ ഓഫീസര്‍ അല്ല, ബ്രിട്ടീഷ്‌  നാര്‍ക്കൊടിക്  ബ്യുറോയ്ടെ ചീഫ് ആണ്.  ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളുടെ ആക്ഷന്‍  കരിഒഗ്രാഫേര്‍ Gard Miller ചെയ്ത ഒരു തകര്‍പ്പന്‍ ആക്ഷന്‍ സീനിലുടെയാണ് ലാലേട്ടന്റെ അവതരണം.  ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അജയ് ദേവ്ഗന്‍, അനില്‍ കപൂര്‍. ബോമെന്‍ ഇറാനി, സമീര രേദ്ദി, സയീദ്‌ ഖാന്‍ എന്നിവരാണ്‌.
നിര്‍മ്മാണം-രത്തന്‍ ജയാന്‍.
വിതരണം-  SRK Entertainment & Movies Pvt. Ltd.

വൃദ്ധനായ് ലാല്‍ വീണ്ടും..

ഉടയോനും, രാവണപ്രഭുവിനും ശേഷം തലയും പുരികവും നരച്ച ലാല്‍ രൂപം പ്രണയത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ഫോര്‍ട്ടുകൊച്ചി കടപ്പുറത്തു ലാലും അനുപംഖേറും ജയപ്രദയും ഉള്‍പ്പെടുന്ന കോമ്പിനേഷന്‍ സീനില്‍ ജരാനരബാധിച്ച ലാലിനെയാണ് കാണാന്‍ കഴിഞ്ഞത്.

വാര്‍ദ്ധക്യവും യൗവനവും ഇരട്ടവേഷങ്ങള്‍കൊണ്ട് ബാലന്‍സ് ചെയ്താണ് ഭദ്രനും,രഞ്ജിത്തും സൂപ്പര്‍
സ്‌റാറിനെ കൈകാര്യം ചെയ്തതെങ്കില്‍ ബ്ലെസി എങ്ങനെയായിരിക്കും ലാലിനെ അവതരിപ്പിയ്ക്കുന്നയെന്ന ആകാംക്ഷ താരത്തിന്റെ ആരാധകരില്‍ വളര്‍ന്നുകഴിഞ്ഞു. പ്രായത്തെ മറികടക്കുവാനും ഫാന്‍സിന്റെ കയ്യടികള്‍ കുറയാതിരിക്കാനും ലാലിന്റെ യൗവനകാലത്തെ പ്രണയവും ചിത്രത്തിലുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം.

കാസനോവയിലൂടെ പ്രണയത്തിന്റെ ഏഴാം സ്വര്‍ഗം താണ്ടിയെത്തുന്ന ലാലിന് ബ്ലെസിയുടെ പ്രണയം മറ്റൊരനുഭവമായിരിക്കും സമ്മാനിയ്ക്കുന്നത്. ദേവദൂതനുശേഷം ജയപ്രദയും ലാലും ഒന്നിക്കുന്ന പ്രണയത്തില്‍ ഫഌഷ്ബാക്കില്‍ ലാല്‍ തന്നെ പ്രത്യക്ഷപ്പെടുമ്പോള്‍ നിവേദയാണ് ജയപ്രദയ്ക്കു പകരമെത്തുന്നത്.

തന്മാത്രയ്ക്കും ഭ്രമരത്തിനും ശേഷം ബ്ലെസി ഒരുക്കുന്ന ലാല്‍ ചിത്രം ഓണത്തിന് തിയറ്ററില്‍ എത്തുമോ എന്നേ അറിയേണ്ടതുള്ളൂ. സൂപ്പര്‍സ്റ്റാറിന്റെ തിരക്കുകള്‍ തന്നെയാണ് ഇതിന് കാരണം.

ഇത് അടിച്ചുപൊളി വാധ്യാര്‍

Vadhiyarകോട്ടപ്പുറം സരസ്വതി വിലാസം യുപി. സ്‌കൂളിന് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നില്ല ഈ അടിച്ചുപൊളിസെറ്റപ്പും സ്വപ്‌നവും കൊണ്ടുനടക്കുന്ന അനൂപ്കൃഷ്ണന്‍ എന്ന വാധ്യാരെ.ഉന്നത ബിരുദവും ഉയര്‍ന്ന ജോലിയും സൗകര്യങ്ങളും സ്വപ്നംകണ്ട് നടന്ന ഉഴപ്പനായ അനൂപ്കൃഷ്ണനെ ജീവിത സാഹചര്യങ്ങളാണ് യുപി സ്‌കൂള്‍ വാധ്യാരാക്കിയത്. കര്‍ക്കശക്കാരിയായ പ്രധാന്യാധിപകയുടെ ചിട്ടയായ രീതികളോട് പൊരുത്തപ്പെട്ട്‌പോവു്‌നതും ഈ വാധ്യാര്‍ക്ക് മെനക്കേടായി.

അച്ചടക്കമുള്ള സ്‌കൂളിന്ന് അനൂപ്കൃഷ്ണന്റെ വരവ് തലവേദനയുണ്ടാക്കുന്നു. നവാഗതനായ നിധീഷ് ശക്തിയുടെ വാധ്യാര്‍ എന്ന ചിത്രത്തില്‍ വാധ്യാരായ അനൂപ് കൃഷ്ണനായി ജയസൂര്യയും ഹെഡ്മിസ്റ്രസായി മേനകയുംവേഷമിടുന്നു.

സ്‌കൂള്‍ മാനേജരുടെ മകളായ ഹേമയായെത്തുന്ന ആന്‍ അഗസ്‌റിനാണ് ചിത്രത്തിലെ നായിക. സ്‌കൂള്‍ മാനേജരായ് വിജയരാഘവനും പ്യൂണ്‍ വേഷത്തില്‍ ഹരിശ്രീ അശോകനും എത്തുന്നു. ഇവര്‍ക്കു പുറമെ സലീംകുമാര്‍, ബിജുമേനോന്‍, നെടുമുടിവേണു, അനില്‍മുരളി, അനൂപ്ചന്ദ്രന്‍, ബിജുക്കുട്ടന്‍, സീമാജിനായര്‍, പൊന്നമ്മ ബാബു, ശോഭ സിങ്ങ്, തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

നവാഗതനായ രാജേഷ് രാഘവന്‍ വാധ്യാറിന്റെ കഥ,തിരക്കഥ,സംഭാഷണവും ഒരുക്കുന്നത്.
സന്തോഷ് വര്‍മ്മ, രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് ഗൗതം,മനോജ് ജോര്‍ജ്ജ് എന്നിവര്‍ സംഗീതമൊരുക്കും. ഛായാഗ്രഹണംപ്രദീപനായര്‍.

ലക്ഷമീനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുധീഷ്, അഖില്‍ സിനിമാസിന്റെ ബാനറില്‍ ശ്രീകലാനായര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന വാധ്യാരുടെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്.

കാസനോവയ്ക്ക് പകരം ഡോക്ടര്‍ ലൗ

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ കാസനോവ വീണ്ടും ലാല്‍ ആ
Casanova
രാധകരെ നിരാശപ്പെടുത്തുന്നു. 2011ല്‍ ലാലിന്റെ ഓണച്ചിത്രമായി പ്രഖ്യാപിച്ചിരുന്ന കാസനോവയുടെ റിലീസ് നീളുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

കാസനോവയുടെ വിതരണം ഏറ്റെടുത്തിരുന്ന ലാലിന്റെ മാക്‌സ് ലാബ് ഇക്കാര്യം തിയറ്ററുകളെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാവാത്തതാണ് റിലീസ് വീണ്ടും വൈകിപ്പിയ്ക്കാന്‍ ഇടയാക്കിയത്.

ഓണത്തിന് കാസനോവ ചാര്‍ട്ട് ചെയ്ത തിയറ്റര്‍ ഉടമകള്‍ പുതിയ തീരുമാനത്തില്‍ അസംതൃപ്തരാണ്. ഇവര്‍ക്കായി കുഞ്ചാക്കോ ബോബന്‍ നായകനായ ഡോ ലവ് തരാമെന്നാണ് മാക്‌സ് ലാബ് അറിയിച്ചിരിയ്ക്കുന്നത്. നവാഗതനായ ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ഹലോയുടെ നിര്‍മാതാവായ ജോയ് ശക്തികുളങ്ങരയാണ് ഡോ ലവ് നിര്‍മിച്ചിരിയ്ക്കുന്നത്.

കാസനോവ, പ്രണയം, അറബിയും ഒട്ടകവും മാധവന്‍ നായരും, സത്യന്‍ അന്തിക്കാട് ചിത്രം എന്നിങ്ങനെ നാല് സിനിമകള്‍ ഉണ്ടെങ്കിലും 2011ലെ ഓണത്തിന് ഒരു മോഹന്‍ലാല്‍ ചിത്രവും ഉണ്ടാകില്ലെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്.

Tuesday, June 7, 2011

റാണ രജനിയുടെ അവസാന ചിത്രം-ധനുഷ്

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കരിയറിലെ അവസാന ചിത്രമായിരിക്കും റാണയെന്ന് റിപ്പോര്‍ട്ടുകള്‍. രജനിയുടെ മരുമകന്‍ ധനുഷ് ഒരുവാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെഎസ് രവികുമാര്‍ സംവിധാനത്തില്‍ ദീപിക പദുകോണ്‍ നായികയാവുന്ന റാണ രജനിയുടെ അവസാന ചിത്രമെന്ന വാര്‍ത്ത താരത്തിന്റെ ആരാധകര്‍ക്ക് ഷോ
ക്കായിട്ടുണ്ട്.

രജനി ഉടനെ ഇന്ത്യയില്‍ മടങ്ങിയെത്തുമെന്നും റാണയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുമെന്നും ധനുഷ് വ്യക്തമാക്കി. രജനിയ്ക്ക് വൃക്ക മാറ്റിവെയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

ശ്വാസതടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രജനിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. റാണയുടെ ഷൂട്ടിങിന്റെ ആദ്യദിനത്തിലാണ് അറുപത്തിയൊന്നുകാരനായ രജനിയ്ക്ക് ശ്വാസതടസ്സവും അസ്വസ്ഥതകളും അനുഭവപ്പെട്ടത്.

Sunday, June 5, 2011

കാസനോവ മാവേലിക്കൊപ്പം

മോഹന്‍ലാലിന്റെ പ്രസ്റ്റീജ് ചിത്രമായ കാസനോവ ഓണത്തിന്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് മൂവി ആഗസ്റ്റ് 31നാണ് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

കാസനോവയുടെ ക്ലൈമാക്‌സ് ഷൂട്ടിങ് ദുബയില്‍ പുരോഗമിയ്ക്കുകയാണ്. ദുബയ്ക്ക് പുറമെ ബാങ്കോക്കാണ് കാസനോവയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍.ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കോടീശ്വരനായ ഒരു ഇന്റര്‍നാഷണല്‍ ഫ്ലവര്‍  മര്‍ച്ചന്റായാണ് ലാല്‍ അഭിനയിക്കുന്നത്, പ്രണയം ഒരു ഹരമായി കൊണ്ടുനടക്കുന്ന കഥാപാത്രം. അയാള്‍ അകപ്പെടുന്ന പ്രശ്‌നങ്ങളാണ് കാസനോവയുടെ പ്രമേയം. മോളിവുഡ് ഇന്നുവരെ കാണാത്ത തരത്തിലുള്ള ആക്ഷന്‍രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റുകളിലൊന്നാണ്.

ലക്ഷ്മി റായി, റോമ, ശ്രീയ സരണ്‍, സഞ്ജന, ജഗതി, ലാലു അലക്‌സ് എന്നിങ്ങനെ വന്‍താരനിര തന്നെ കാസനോവയില്‍ അഭിനയിക്കുന്നുണ്ട്. ലാലിന്റെ ഓണച്ചിത്രം സീസണിലെ മറ്റു സിനിമകള്‍ക്കെല്ലാം വന്‍ ഭീഷണിയാവുമെന്ന് ഉറപ്പാണ്.


WHAT A LAL

ലാലേട്ടന്റെ പ്രണയം


Pranayam

മോഹന്‍ലാല്‍ ബ്ലെസി ടീം ഭ്രമരത്തിനുശേഷം ഒന്നിക്കുന്ന പ്രണയത്തിന്റെ ഷൂട്ടിംഗ് ഫോര്‍ട്ടു കൊച്ചിയില്‍. ജയപ്രദ നായികയാവുന്ന ചിത്രത്തില്‍ അനുപംഖേര്‍, അനൂപ്‌മേനോന്‍,അപൂര്‍വ്വ,നിവേദ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പ്രണയം പക്ഷേ ഉടനെയൊന്നും തിയറ്ററുകളിലെത്തില്ല. ലാലിന്റെ തിരക്കുകള്‍ തന്നെയാണ് പ്രണയത്തെ വൈകിപ്പിയ്ക്കുന്നത്. കാസനോവ, പ്രിയന്റെ അറബിയും ഒട്ടകവും മാധവന്‍ നായരും, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയുടെ തിരക്കുകളിലാണ് ലാല്‍. ഇതിന് ശേഷമേ പ്രണയത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുനരാരംഭിയ്ക്കുകയുള്ളൂ.

അനുപംഖേറിനൊപ്പം കന്നഡ തെലുങ്ക് നടന്‍മാരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. ജീവിതസായാഹ്നത്തിലും പ്രണയ മധുരം ആസ്വദിക്കുന്നവരുടെ കഥ പറയുന്ന പ്രണയം ലാലിന് ഏറെ അഭിനയ സാധ്യകള്‍ നല്‍കുന്നുണ്ട്.

ഫ്രാഗ്രന്റ് നേച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജീവ് നിര്‍മ്മിക്കുന്ന പ്രണയത്തിന്റെ ക്യാമറ സതീഷ് കുറുപ്പും സംഗീതം എം.ജയചന്ദ്രനുമാണ്.

മമ്മൂട്ടിയോട് കളിയ്ക്കാന്‍ പൃഥ്വിരാജ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവസൂപ്പര്‍താരം പൃഥ്വിരാജും വീണ്ടും ഒന്നിയ്ക്കുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പോക്കിരിരാജയിലെ ജ്യേഷ്ഠാനുജന്മാര്‍ ഒന്നിയ്ക്കുന്നു.


പോക്കിരിരാജയില്‍ സഹോദരന്മാരായിരുന്ന താരങ്ങള്‍ പുതിയ ചിത്രത്തില്‍ ശത്രുക്കളാണ്. മമ്മൂട്ടിയുടെ വില്ലനായിട്ടാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അമല്‍ നീരദ് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം, മാത്രമല്ല ക്യാമറ ചലിപ്പിക്കുന്നതും അമല്‍ തന്നെ.

സാഗര്‍ ഏലിയാസ് ജാക്കിക്കുശേഷം സംവിധാനവും ക്യാമറയും അമല്‍നീരദ് തന്നെ ചെയ്യുന്ന ചിത്രമാണിത്. 1950 ന്റെ പശ്ചാത്തലത്തില്‍ ചരിത്രപരമായ ഒരു കഥയാണ് പുതിയ ചിത്രം പറയുന്നത്. പൃഥ്വിരാജും ഷാജി നടേശനും ചേര്‍ന്ന് ആഗസ്റ്റ് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉറുമിയുടെ കഥാകാരന്‍ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഹിന്ദി, തമിഴ് നടിമാരായിരിക്കും ചിത്രത്തിലെ നായികമാരെന്നാണ് സൂചന.

സുരേഷ് ഗോപിയും പൃഥ്വിരാജും അഭിനയിക്കുന്ന രഞ്ജിത്ത് ചിത്രമായ ഇന്ത്യന്‍ റുപ്പിയുടെ ജോലികള്‍ക്കുശേഷമായിരിക്കും പുതിയ ചിത്രം തുടങ്ങുകയെന്നാണ് അറിയുന്നത്.

വണ്‍വേ ടിക്കറ്റിലാണ് മമ്മൂട്ടിയും പൃഥ്വിയും ആദ്യമായി ഒന്നിച്ചത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയുടെ വേഷമായിരുന്നു വണ്‍വേ ടിക്കറ്റില്‍ പൃഥ്വിക്ക്.

പ്രഭുദേവ മതം മാറണമെന്ന് നയന്‍സിന്റെ വീട്ടുകാര്‍


Nayantara and Prabhudeva

നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം ഏതാണ്ട് ഒരു തീരത്തടുക്കാന്‍ തുട
ങ്ങുകയാണ്. അധികം വൈകാതെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നങ്ങളെല്ലാം ഒതുങ്ങി ആശിച്ചപോലൊരു ജീവതത്തിന് അവസരമൊരുങ്ങിയ സന്തോഷത്തിലാണ് ഇരുവരും.

പ്രഭുവിന്റെ ആദ്യഭാര്യ റംലത്ത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇരുവരുടെയും ഉറക്കം കെടുത്തിയിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതിന് പി്ന്നാലെ ഇപ്പോള്‍ അടുത്ത പ്രശ്‌നം തലപൊക്കിയിരിക്കുകയാണ്.

ഇത്തവണ മറ്റാരുമല്ല പ്രശ്‌നക്കാര്‍ നയന്‍സിന്റെ മാതാപിതാക്കള്‍ തന്നെ. നയന്‍താരയെ വിവാഹം കഴിയ്ക്കണമെങ്കില്‍ പ്രഭുദേവ മതം മാറണമെന്നാണ് ഇവരുടെ ഡിമാന്റ്. റോമന്‍ കത്തോലിക്കാ വിഭാഗക്കാരിയാണ് നയന്‍താര.

ഡയാന കുര്യന്‍ എന്ന മകളെ നയന്‍താരയെന്ന നടിയാകാനും ഗ്ലാമറസാകാനും പ്രണയിക്കാനും ഒക്കെ അനുവദിച്ചുവെങ്കിലും മാതാപിതാക്കള്‍ മതത്തിന്റെ കാര്യത്തില്‍ യാഥാസ്ഥിതികരാണ്. അതിനാല്‍ വിവാഹത്തിന് മുമ്പ് പ്രഭു ക്രസ്ത്യാനിയാകണമെന്നാണത്രേ വീട്ടുകാര്‍ പറയുന്നത്.

പ്രഭുവിന്റെ ആദ്യഭാര്യ റംലത്ത് മുസ്ലീമായിരുന്നു, പ്രഭുവുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ഇവര്‍ ഹിന്ദുമതം സ്വീകരിച്ച ലതയെന്ന് പേരുമാറ്റുകയായിരുന്നു. ഇതേ അവസ്ഥയിലാണ് പ്രഭുവും ഇപ്പോള്‍. മതംമാറിയില്ലെങ്കില്‍ നയന്‍സിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്നാണ് സൂചന.

Saturday, June 4, 2011

ദി ട്രെയിന്‍ (The Train) നിരൂപണം



രചന, സംവിധാനം, നിര്‍മ്മാണം: ജയരാജ്‌

ബോംബെയില്‍ വൈകീട്ട്‌ 6 മണിമുതല്‍ അടുത്ത പത്ത്‌ മിനിട്ടിനുള്ളില്‍ ട്രെയിനുകളില്‍ നടക്കുന്ന തുടര്‍ച്ചയായ ബോംബ്‌ സ്ഫോടനങ്ങളില്‍ നിന്ന്‌ തുടങ്ങുകയും അന്നത്തെ ദിവസത്തിണ്റ്റെ തുടക്കത്തിലേയ്ക്ക്‌ ഒരു തിരിച്ചുപോക്ക്‌ നടത്തി അന്നത്തെ ദിവസത്തിലെ കുറേ ആളുകളുടെ ജീവിത സന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ച്‌ തിരിച്ചെതുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ശൈലി.

കേദാര്‍നാഥ്‌ എന്ന പോലീസ്‌ ഒാഫീസര്‍ ചില സൂചനകളുടെ പേരില്‍ സംശയാസ്പദമായവരെ നിരീക്ഷിക്കുന്ന പരിപാടിയാണ്‌ ഈ ദിവസം മുഴുവന്‍ (ചിത്രത്തിലെ മുഴുവന്‍ സമയവും).

ബാപ്പയുടെ ബാപ്പയെ ഹജ്ജിനയയ്ക്കാനായി അദ്ദേഹത്തിണ്റ്റെ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ആനുകൂല്ല്യം നേടിയെടുക്കാനായി നടക്കുന്ന ഒരു സ്ത്രീ. അന്നത്തെ ദിവസം ആ കാശ്‌ കിട്ടിയാലേ ഹജ്ജിന്‌ പോകാന്‍ പറ്റൂ അത്രേ. ഇത്‌ ശരിയാക്കിയിട്ട്‌ ഹജ്ജിന്‌ യാത്രയാക്കാന്‍ വീട്ടിലേയ്ക്ക്‌ ട്രെയിനില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌ ഈ സ്ത്രീ.

ഒരു ഫ്ലാറ്റില്‍ ജോലിക്കാരിയുടെ മേല്‍നോട്ടത്തില്‍ തണ്റ്റെ പിറന്നാളിനുപോലും ഒതുങ്ങിയിരിക്കേണ്ടിവരുന്ന ഒരു പയ്യന്‍. ഈ പയ്യണ്റ്റെ അച്ഛനും അമ്മയും വളരെ തിരക്കുള്ള ജോലിക്കാരാണ്‌. (മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കലാണ്‌ സ്വന്തം വീട്ടിലെ കാര്യത്തേക്കാള്‍ പ്രധാനം എന്ന് പറയുന്ന ഒരു ഡോക്ടറാണ്‌ ഈ പയ്യണ്റ്റെ അച്ഛന്‍). ഈ പയ്യണ്റ്റെ അച്ചാച്ചന്‍ ഒരു ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ താമസിക്കുന്നു. ഓര്‍മ്മ നില്‍ക്കാത്ത ഇദ്ദേഹത്തെ ഫ്ലാറ്റിലെത്തിക്കാനുള്ള ശ്രമവുമായി ഈ പയ്യന്‍ അന്നത്തെ ദിവസം ചിലവിടുന്നു. ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ നിന്ന് ചാടി ചെറുമകണ്റ്റെ അടുത്തെത്താനുള്ള പരിശ്രമവുമായി ഈ അച്ചാച്ചന്‍ കഷ്ടപ്പെടുന്നു. ഇദ്ദേഹവും അന്നത്തെ ദിവസം ലോക്കല്‍ ട്രെയിനില്‍ കയറിവേണം ചെറുമകണ്റ്റെ അടുത്തെത്താന്‍.

ജീവിത കഷ്ടപ്പാടുകള്‍ക്കിടയിലും സംഗീതം ജീവിതമായി കൊണ്ട്‌ നടക്കുന്ന ഒരു ചെറുപ്പക്കാരന്‍ (ജയസൂര്യ), തണ്റ്റെ സ്വപ്ന സാക്ഷാത്കാരമായ എ.ഏര്‍.റഹ്മാണ്റ്റെ ഒാഡിഷനില്‍ പങ്കെടുക്കാന്‍ ചെന്നൈ പോകാനായി പുറപ്പെടുന്ന ദിവസം. ഈ ചെറുപ്പക്കാരണ്റ്റെ ഒരു റോങ്ങ്‌ നമ്പര്‍ ഒരു പെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുകയും ഇവര്‍ തമ്മില്‍ ഫോണിലൂടെ ഒരു സ്നേഹബന്ധം ഉടലെടുക്കുകയും ഇവര്‍ തമ്മില്‍ കാണാന്‍ തീരുമാനിക്കുകയും ചെയ്യുന്നതും ഈ ദിവസം തന്നെ.

പല കഥാപാത്രങ്ങളേയും അവരുടെ അന്നത്തെ ദിവസത്തിണ്റ്റെ പ്രത്യേകതകളേയും ബോംബെയിലെ ട്രെയിന്‍ യാത്രയിലേയ്ക്ക്‌ ഏകോപിപ്പിച്ച്‌ കൊണ്ടുവരികയും അന്ന് നടക്കാന്‍ പോകുന്ന അപകടത്തെ ചെറുക്കാനായി കേദാര്‍നാഥ്‌ (മമ്മൂട്ടി) എന്ന പോലീസ്‌ ഒാഫീസറുടെ നിരന്തരമായ ശ്രമങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ സാരാംശം.

ചിത്രം ആരംഭിച്ച്‌ ഒരു അഞ്ച്‌ മിനിട്ടിന്‌ ശേഷം തുടങ്ങിയ ഇഴച്ചില്‍ പ്രേക്ഷകരുടെ എല്ലാ ക്ഷമാശീലങ്ങളേയും വെല്ലുവിളിക്കുന്നതായിരുന്നു എന്ന് എടുത്തുപറയാതെ വയ്യ. പല കോണുകളില്‍ നിന്ന് പല കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച്‌ ഒരുമിപ്പിക്കാനായി ഇതിണ്റ്റെ സംവിധായകന്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം പ്രേക്ഷകരുടെ സംയമനശേഷിയെ ചോദ്യം ചെയ്യാനേ ഉപകരിച്ചിട്ടുള്ളൂ.

പല കഥാപാത്രങ്ങളിലൂടെയും ഹൃദയസ്പര്‍ശിയായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിണ്റ്റെ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച്‌ (ഒന്നോ രണ്ടോ) സന്ദര്‍ഭങ്ങളിലേ അത്‌ അല്‍പമെങ്കിലും വിജയത്തിലെത്തിയിട്ടുള്ളൂ എന്നത്‌ ഈ ചിത്രത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു.

തണ്റ്റെ പേരക്കുട്ടിയെ കാണാനായി പരിശ്രമിക്കുന്ന വൃദ്ധനായ മുത്തച്ഛന്‍ പ്രേക്ഷകഹൃദയത്തെ ചെറുതായൊന്ന് സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത്‌ ആ അഭിനേതാവിണ്റ്റെ കഴിവും ഡബ്ബിംഗ്‌ മികവും തന്നെയാണ്‌.

അതുപോലെ കേദാര്‍നാഥിണ്റ്റെ മകളായി അഭിനയിച്ച ബാലനടിയും അവസാന രംഗങ്ങളില്‍ പ്രേക്ഷക മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

ഈ ചിത്രത്തിണ്റ്റെ അവസാനരംഗം മാത്രമാകുന്നു അല്‍പമെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധയും താല്‍പര്യവും പിടിച്ചുപറ്റുന്നത്‌.

ഈ ചിത്രം മൊത്തം ഫോണ്‍ സംഭാഷണങ്ങളുടെ ഒരു കളിയാണ്‌. ഫോണ്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഒരു ശതമാനം പോലും കാണിക്കാന്‍ സാധിക്കുമായിരുന്നില്ല.

മണ്ടത്തരങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവും ഉണ്ടാകരുത്‌ എന്ന വാശി ശ്രീ. ജയരാജിന്‌ ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജയസൂര്യ തണ്റ്റെ അടുത്ത സുഹൃത്തിണ്റ്റെ വിളിക്കുന്ന കോള്‍ വേറൊരു പെണ്‍കുട്ടിയുടെ മൊബൈയിലിലേയ്ക്ക്‌ പോകുന്നത്‌ വളരെ വിചിത്രമായി തോന്നി. കോണ്ടാക്റ്റ്‌ ലിസ്റ്റില്‍ സുഹൃത്തിണ്റ്റെ പേര്‌ സൂക്ഷിക്കാന്‍ ഈ പാവത്തിന്‌ അറിയാത്തതിനാല്‍ കാണാപാഠം പഠിച്ച്‌ സ്ഥിരം വിളിക്കുകയാണെന്ന് വേണം കരുതാന്‍. അങ്ങനെയാണെങ്കില്‍ അറിയാതെ ഒരു നമ്പറൊക്കെ തെറ്റി റോംഗ്‌ നമ്പര്‍ പോകാമല്ലോ... ക്ഷമിച്ചു...

വേണ്ടതില്‍ അധികം വിദ്യാഭ്യാസവും സൌന്ദര്യവും സമ്പാദ്യവുമുള്ള ഒരു പെണ്‍കുട്ടി വെരുതേ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു. പ്രൊജക്റ്റ്‌ പ്രെഷറിനോടൊപ്പം വിദേശത്ത്‌ പോകാനുള്ള വീട്ടുകാരുടെ സമ്മര്‍ദ്ദവും കൂടിയായപ്പ്പോള്‍ ആത്മഹത്യ ഏക ആശ്രയമായി തോന്നിയ പാവം പെണ്‍കുട്ടി.... ഈ പെണ്‍കുട്ടിയ്ക്കാണ്‌ കെട്ടിടത്തിണ്റ്റെ മുകളില്‍ നിന്ന് ചാടാന്‍ നില്‍കുമ്പോള്‍ റോംഗ്‌ കോള്‍ വരുന്നത്‌. അതോടെ ആത്മഹത്യയോട്‌ വിരക്തിയായി, പാവം.... ആത്മഹത്യയെ വെറുക്കാന്‍ മാത്രം ആ റോങ്ങ്‌ കോളില്‍ എന്തായിരുന്നു എന്ന് ആര്‍ക്കും മനസ്സിലായില്ല. ആത്മഹത്യ ഒരു നിമിഷത്തെ തോന്നലില്‍ സംഭവിക്കാവുന്നതാണെന്നും മറ്റൊരു നിമിഷത്തില്‍ അത്‌ വേണ്ടെന്ന് വെക്കാവുന്നതാണെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിട്ടുള്ളതിനാല്‍ ഇതും ഒാ.കെ.

ഇതിലെ കഥാപാത്രങ്ങള്‍ക്കൊക്കെ 'മറവി' ഒരു പൊതുസ്വഭാവമായി ചേര്‍ത്തിട്ടുണ്ട്‌. പെണ്‍കുട്ടി ഫോണ്‍ ടാക്സിയില്‍ വച്ച്‌ മറക്കുന്നു, അപ്പൂപ്പന്‍ അഡ്രസ്സ്‌ കടയില്‍ വച്ച്‌ മറക്കുന്നു, ജയസൂര്യയുടെ സുഹൃത്ത്‌ സ്റ്റുഡിയോ മാറിപ്പോയത്‌ പറയാന്‍ മറക്കുന്നു... ഇതെല്ലാം പ്രേക്ഷകരും മറക്കാനും പൊറുക്കാനും തയ്യാര്‍...

തീവ്രവാദിയെന്ന് സംശയിച്ച്‌ പിടിച്ച ചെറുപ്പക്കാരനെ പുറത്ത്‌ വിട്ട്‌ നിമിഷങ്ങള്‍ക്കകം അയാള്‍ വീണ്ടും ഫുള്ളി റീലോഡഡ്‌.... ഫോണും തോക്കും ബോംബും എല്ലാം റെഡി... ഇതും പ്രേക്ഷകര്‍ കണ്ണടച്ചു.

പക്ഷേ, ത്രില്ലര്‍ എന്ന് പറഞ്ഞ്‌ പറ്റിച്ച്‌ വലിച്ച്‌ ഇഴച്ച്‌ ഈ സിനിമയുടെ അവസാനം വരെ തീയ്യറ്ററില്‍ ഇരുത്തിയതിന്‌ പ്രേക്ഷകര്‍ ശ്രീ. ജയരാജിനോട്‌ പൊറുക്കില്ല. ഈ വലിച്ചിഴയ്ക്കലിന്നിടയില്‍ സ്ക്രീനില്‍ സെക്കണ്റ്റുകള്‍ കഴിയുന്നത്‌ കാണിക്കുന്നത്‌ കണ്ടാല്‍ തോന്നും പ്രേക്ഷകര്‍ ഹൃദയമിടിപ്പ്‌ നിലയ്ക്കാറായി ടെന്‍ഷന്‍ അടിച്ച്‌ ഇരിയ്ക്കുകയാണെന്ന്.

എന്തായാലും ഇതിന്നിടയില്‍ സംഗീതത്തിണ്റ്റെ അംശം ഒരല്‍പ്പം ആശ്വാസം നല്‍കി (ഈ ബോറടിയില്‍ എന്ത്‌ കിട്ടിയാലും പ്രേക്ഷകര്‍ സ്വീകരിക്കുന്ന അവസ്ഥയായിരുന്നു എന്ന് തോന്നി).

ത്രില്ലര്‍ ആയാല്‍ എങ്ങനെ വേണം എന്ന് സംവിധായകന്‌ മുന്‍ വിധിയുണ്ടെന്ന് തോന്നുന്നു. സമയം പോകുന്നത്‌ (സെക്കണ്റ്റ്‌ ആണെങ്കിലും) പ്രേക്ഷകര്‍ മനസ്സിലാക്കണം, എന്നാലല്ലേ ത്രില്‍ വരൂ... ബോറടിയില്‍ ത്രില്ല് കണ്ടെത്തുന്നവര്‍ക്ക്‌ ഈ ചിത്രം ഒരു അതിമനോഹരമായ അനുഭൂതിയായിരിക്കും. അല്ലാത്തവര്‍ക്ക്‌ അവരവരുടെ ക്ഷമയുടെ തോത്‌ നിശ്ചയിക്കുവാനുള്ള ഒരു അവസരവും.

ANUSHKA SHETTY PHOTOS



































Anushka shetty
Ahushka shetty The Glamour actress of Tamil and South india.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews