കണ്ണൂരില്‍ നിന്ന് ചിത്രകല പഠിക്കാന്‍ തൃശ്ശൂരിലെത്തിയ പയ്യന്‍ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായി വളര്‍ന്ന കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനപ്രിയനായി വളര്‍ന്ന ഈ നേതാവിന്റെ കഥ അഭ്രപാളികളിലെത്തുന്നു. രാഷ്ട്രീയ നായകന്റെയും അദ്ദേഹത്തിന്റെ മകന്റെയും റോളുകള്‍ മമ്മൂട്ടി കൈകാര്യം ചെയ്യും. ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റെഡ്‌റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്നു.
ചിത്രകല പഠിക്കാന്‍ തൃശ്ശൂരിലെത്തിയ പയ്യന്‍ താമസിച്ചിരുന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് കെട്ടിടത്തിന്റെ അടുത്തായിരുന്നു. ജീവിക്കാന്‍ വേണ്ടി ആ പാര്‍ട്ടിക്കുവേണ്ടി ചുവരെഴുത്തും മറ്റും അവന്‍ ചെയ്തു പോന്നു. അന്നവിടെ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് അയാള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സക്രിയമായി. ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി നേതാവായി.
ചുരുങ്ങിയ കാലംകൊണ്ട് കേരള രാഷ്ട്രീയത്തില്‍ നേതാക്കന്മാരുടെ ഇടയില്‍ സ്വന്തമായ ഒരു സ്ഥാനം സ്ഥാപിച്ചെടുക്കുകയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരെ സ്വാധീനിക്കാന്‍ തക്ക വിധത്തില്‍ ഉയരുകയും ചെയ്തു.
സംഘാടകനായും നേതാവായും ഭരണാധികാരിയായും അയാള്‍ തിളങ്ങി. ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത പ്രസ്ഥാനത്തിന്റെ തലപ്പത്ത് അയാള്‍ തന്റെ ആധിപത്യം സ്ഥാപിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് തന്നെ ഭീഷ്മാചാര്യനായി മാറിയ അയാളുടെ മകനും മകളും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സക്രിയരായി. അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം മക്കള്‍ നിലനിര്‍ത്തി. ഇവരിലൂടെ കേരള രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും ഭരണരംഗത്തും ഉണ്ടാക്കിയ സംഭവബഹുലവും അതിസാഹസികവുമായ ജീവിതമുഹൂര്‍ത്തങ്ങളാണ് എം. പത്മകുമാര്‍ ഈ മമ്മൂട്ടി ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
മറ്റ് താരനിര്‍ണയവും പ്രാരംഭ നടപടികളും പൂര്‍ത്തിയായി വരുന്നു.ഈ ചിത്രം ഒരു ഫിക്ഷന്‍ തന്നെയാണ്. തനി സിനിമാറ്റിക് ശൈലിയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ 1940 മുതല്‍ 2011 വരെയുള്ള കേരള രാഷ്ട്രീയ, സാമൂഹികപശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വളരെ സാമ്യമുള്ളതായി തോന്നാം. സമൂഹത്തിനും പാര്‍ട്ടിക്കും വേണ്ടി ജീവിച്ച ഒരു കുടുംബത്തിന്റെയും ഒപ്പം കേരള രാഷ്ട്രീയത്തിന്റെയും സംഭവബഹുലമായ കഥയാണ് ഈ ചിത്രത്തിലുള്ളത് -തിരക്കഥാകൃത്ത് ബാബു ജനാര്‍ദനന്‍ പറഞ്ഞു.
ചിത്രകല പഠിക്കാന്‍ തൃശ്ശൂരിലെത്തിയ പയ്യന്‍ താമസിച്ചിരുന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് കെട്ടിടത്തിന്റെ അടുത്തായിരുന്നു. ജീവിക്കാന്‍ വേണ്ടി ആ പാര്‍ട്ടിക്കുവേണ്ടി ചുവരെഴുത്തും മറ്റും അവന്‍ ചെയ്തു പോന്നു. അന്നവിടെ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് അയാള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സക്രിയമായി. ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി നേതാവായി.
ചുരുങ്ങിയ കാലംകൊണ്ട് കേരള രാഷ്ട്രീയത്തില്‍ നേതാക്കന്മാരുടെ ഇടയില്‍ സ്വന്തമായ ഒരു സ്ഥാനം സ്ഥാപിച്ചെടുക്കുകയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരെ സ്വാധീനിക്കാന്‍ തക്ക വിധത്തില്‍ ഉയരുകയും ചെയ്തു.
സംഘാടകനായും നേതാവായും ഭരണാധികാരിയായും അയാള്‍ തിളങ്ങി. ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത പ്രസ്ഥാനത്തിന്റെ തലപ്പത്ത് അയാള്‍ തന്റെ ആധിപത്യം സ്ഥാപിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് തന്നെ ഭീഷ്മാചാര്യനായി മാറിയ അയാളുടെ മകനും മകളും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സക്രിയരായി. അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം മക്കള്‍ നിലനിര്‍ത്തി. ഇവരിലൂടെ കേരള രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും ഭരണരംഗത്തും ഉണ്ടാക്കിയ സംഭവബഹുലവും അതിസാഹസികവുമായ ജീവിതമുഹൂര്‍ത്തങ്ങളാണ് എം. പത്മകുമാര്‍ ഈ മമ്മൂട്ടി ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
മറ്റ് താരനിര്‍ണയവും പ്രാരംഭ നടപടികളും പൂര്‍ത്തിയായി വരുന്നു.ഈ ചിത്രം ഒരു ഫിക്ഷന്‍ തന്നെയാണ്. തനി സിനിമാറ്റിക് ശൈലിയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ 1940 മുതല്‍ 2011 വരെയുള്ള കേരള രാഷ്ട്രീയ, സാമൂഹികപശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വളരെ സാമ്യമുള്ളതായി തോന്നാം. സമൂഹത്തിനും പാര്‍ട്ടിക്കും വേണ്ടി ജീവിച്ച ഒരു കുടുംബത്തിന്റെയും ഒപ്പം കേരള രാഷ്ട്രീയത്തിന്റെയും സംഭവബഹുലമായ കഥയാണ് ഈ ചിത്രത്തിലുള്ളത് -തിരക്കഥാകൃത്ത് ബാബു ജനാര്‍ദനന്‍ പറഞ്ഞു.
0 comments:
Post a Comment